ബിദ് അത്ത് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ഹദീസ് വായിക്കൂ:
ബിദ് അത്ത് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ഹദീസ് വായിക്കൂ:
"അമ്റ് ഇബ്നു യഹ് യ നിവേദനം ചെയ്യുന്നു: എന്റെ പിതാവ് അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സുബ്ഹ് നമസ്കാരത്തിന് മുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്റെ വാതില്ക്കല് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക് നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്അരി(റ) വന്ന് ഇപ്രകാരം ചോദിച്ചു: അബൂഅബ്ദിര്‍റഹ്മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.
പിന്നെ അബൂഅബ്ദിര്‍റഹ്മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്ക് എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: അബൂഅബ്ദിര്‍റഹ്മാന്‍, ഞാന്‍ പള്ളിയില്‍ അല്പം മുമ്പ് മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് കാണാം. പള്ളിയില്‍ ആളുകള്‍ നമസ്കാരവും കാത്ത് വട്ടത്തില്‍ ഇരിക്കുകയാണ്. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്. നേതാവ് പറയുന്നു: നിങ്ങള്‍ നൂറ് തക്ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്ബീഹും അതുപോലെ തന്നെ.
അബൂഅബ്ദിര്‍റഹ്മാന്‍: എന്നിട്ട് നിങ്ങള്‍ അവരോട് എന്താണ് പറഞ്ഞത്? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്. അബൂഅബ്ദിര്‍റഹ്മാന്‍:: :-, അവരുടെ തിന്മകളെണ്ണാന്‍ കല്പിച്ചുകൂടായിരുന്നുവോ?
പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക് പോയി. ഒരു വട്ടത്തില്‍ ചെന്ന് അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നത്? അവര്‍: പറഞ്ഞു: അബൂഅബ്ദിര്‍റഹ്മാന്‍, ഇത് കല്ലുകളാണ്; ഇതുകൊണ്ട് ഞങ്ങള്‍ തക്ബീറും തഹ്ലീലും തസ്ബീഹുമൊക്കെ എണ്ണുകയാണ്.., അബൂഅബ്ദിര്‍റഹ്മാന്‍: പറഞ്ഞു: എന്നാല്‍ നിങ്ങളുടെ തിന്മകളാണ് നിങ്ങള്‍ എണ്ണുന്നത്., കഷ്ടം, മുഹമ്മദ് നബി(സ)യുടെ സമുദായമേ, എത്രവേഗത്തിലാണ് നിങ്ങള്‍ നശിച്ചത്? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്, അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്റെ ജീവന് ആരുടെ കൈയിലാണോ അവന് തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക് തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്ദിര്‍റഹ്മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്ദിര്‍റഹ്മാന്‍: പറഞ്ഞു: നന്മ ഉദ്ദേശിച്ചിട്ട് അത് കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്. റസൂല്‍( ((സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന് അപ്പുറത്തേക്ക് അത് കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ് അദ്ദേഹം അവിടെനിന്ന് പിന്‍വാങ്ങി. അംറുബ്നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു. (തിര്‍മിദി)"
ഗുദൈദ് താഴ്വരയിൽ കൂട്ടായ്മ തേടി ഒരു ദിനം.
9 മുതൽ 9 വരെ, ഗുദൈദ് താഴ്വരയിലൂടെ ഒരു ഓട്ടപ്രതക്ഷിണം നടത്തി. മക്കരപ്പറമ്പിൽ നിന്നും പെരിന്താറ്റിരി റോഡിൽ കേറിയപേലെയായിരുന്നു മദീനാ റോട്ടിൽ നിന്ന് ഗുദൈദ് റോഡിലൂടെ യാത്ര. ഗുദൈദിലേക്ക് കേരുന്നതിന് മുൻപ് ഒരു മലമ്പ്രദേശത്ത് [പേരെനിക്കറിയില്ല] ബക്കാലയിൽ ജോലി ചെയ്യുന്ന അബ്ദു കാക്കു പറമ്പാടനെ കാണാൻ പോയി. 12 മണിക്ക് മുൻപേ കടയടച്ച് പള്ളിയിൽ പോയതിനാൽ മടക്കത്തിൽ വീണ്ടും വിസിറ്റ് ചെയ്യാം എന്ന തീരുമാനത്തിൽ പെരിന്താറ്റിരി റോട്ടിലേക്ക് കേരി. മലപ്പുറത്ത് നിന്നും മക്കരപ്പറമ്പെത്തിയപ്പോൾ [ബ്രൈക] നമ്മുടെ അബ്ബാസ് നരിക്കുന്നന്റെ റൂമിൽ ഒന്ന് കേറി. മൂപ്പരും ഭയങ്കര തക്:വ കൂടി പള്ളിയിലേക്ക് പോകുന്ന പോക്കായിരുന്നു. മൊട്ടം കുന്ന് ചെന്ന് എല്ലാവരേയും കണ്ട് മടങ്ങുമ്പോൾ വരാം എന്ന് പറഞ്ഞ് ഗിയർ മാറ്റി. വെള്ളാട്ട് പറമ്പും, കുറുമ്പലക്കാടും ഐക്കരപ്പടിയും കഴിഞ്ഞ് മൊട്ടം കുന്നത്തെത്തിയപ്പോൾ ജുമുഅക്ക് 15 മിനുട്ട് ബാക്കി. പള്ളിയിൽ കേരുന്നതിന് മുമ്പേ കാരണവർ ജബ്ബാറിനെ കണ്ടു. കുശലം പറഞ്ഞ് പള്ളിയിലേക്ക്.
ജുമുഅക്ക് ശേഷം പെരിന്താറ്റിരി പള്ളിയിൽ നിന്ന് ഇറങ്ങിയപോലെ ഒരു തോന്നൽ. ചുറ്റും കള്ളിത്തുണിയും കുടുക്കിടാത്ത കുപ്പായവുമിട്ട് പുഞ്ചിരിയോടെ നാട്ടുകാർ. ജബ്ബാർ, അഹമ്മദ് കുട്ടി, ഹംസ, സൂപ്പി, അലി തെക്കൻ, ഷൗക്കത്ത്, റഫീഖ് പിപ്പി എന്നിവർ ചുറ്റും കൂടിയപ്പോൾ വണ്ടിയെടുത്ത് പാലസിലേക്ക് പോകല്ലേ എന്ന് ചോദിക്കാൻ തോന്നിപ്പോയി. പിന്നെ പാലസിലേക്ക് അവർ തന്നെ കൊണ്ട് പോയോക്കോളും എന്ന് കരുതി ആക്രാന്തം കാട്ടാതെ ക്ഷമിച്ചിരുന്നു.
ചെറിയ തിരക്ക് കഴിഞ്ഞപ്പോൾ തെക്കൻ അലിയുടെ റൂമിൽ ഹംസയോടും അലിയോടും സൂപ്പിയോടും ഷൗക്കത്തിനോടും ഒപ്പം വിശദമായ കൂട്ടായ്മ്ചർച്ച. ഹംസയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ചർച്ചയെ ചൂടുള്ളതാക്കി. ജോലിയുള്ളതിനാൽ സൂപ്പി എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് പിരിഞ്ഞ് പോയി. അപ്പോഴേക്കും റഫീഖിന്റെ വയറിൽ നിന്നും പാമ്പുകൾ സൈറൻ മുഴക്കിത്തുടങ്ങിയിരുന്നു. കൂട്ടത്തിൽ വലുപ്പത്തിൽ ചെറിയവനായത് കൊണ്ട് [എത്ര പാല് കുടിച്ചിട്ടും നോ രക്ഷ] റഫീഖ് ചെറിയവായിൽ ഉറക്കെ ഓരിയിടൂം എന്ന് മനസ്സിലാക്കിയതിനാലാവാം അലി പോയി ഫുഡ് റെഡിയാണെന്നറിയിച്ചു.
നിലത്ത് പായവിരിച്ച് നിരത്തിയിട്ട പൊരിച്ചതും പുഴുങ്ങിയതുമായ കോഴിയും മീനും കുന്ന് കൂടിയ ചോറിന് മുകളിൽ വീണതേ ഓർമ്മയുള്ളൂ. ഭക്ഷണത്തിന്ന് മുന്നിൽ അത്തഹിയ്യാത്തിരിക്കുന്ന ശിഹാബിനെ കണ്ടാ തോന്നും. ചത്ത കോയിക്ക് മയ്യത്ത് നിസ്കരിക്കാണെന്ന്. മയ്യത്ത് നിസ്കാരത്തിന് അത്തഹിയാത്തില്ലാന്ന് പറഞ്ഞ് ഇനി ആരും എന്റെ തലയിൽ കേരാൻ വരണ്ടാ.. അത് പ്രാസം ഒപ്പിച്ചതാ.. തൽക്കാലം കാമറ പാന്റ്സിന്റെ പോക്കറ്റിൽ തിരുകുകയല്ലാതെ നിവൃത്തിയില്ലന്ന് അബുവിന്റേയും റഫീകിന്റേയും ശിഹാബിന്റേയും ആക്രാന്തം കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ഞാനും അല്പ നേരത്തേക്ക് ഡയറ്റൊക്കെ മറന്നു. തിന്ന് കൊണ്ടിരിക്കുമ്പോൾ ആരും കാണാതെ എന്നെ തോണ്ടി റഫീക് പറയാ " കാദൂ, പണ്ട് എന്റെ ചങ്കിൽ കുടുങ്ങിയ കോഴിയാന്ന് "... ചങ്കിന്റെ വലിപ്പം നോക്കി തിരുകിയാൽ മതിയെന്ന് ഞാനും അടക്കം പറഞ്ഞു. എല്ലാരും എണീറ്റിട്ടും പായയിൽ നിന്ന് എണീക്കാതിരിക്കുന്ന ശിഹാബിന്റെ തീറ്റയിൽ അസൂയ തോന്നിയെങ്കിലും മുന്നോട്ട് തള്ളിയ മസിൽ കാരണം എണീക്കാൻ വയ്യാതിരിക്കാണെന്ന് പിന്നീടാണ് മനസ്സിലായത്.
കൈ കഴുകി എല്ലാരും വിശ്രമത്തിനായി നിരന്നിരുന്നപ്പോൾ വീണ്ടൂം നമ്മുടെ ചർച്ചകൾ കൊഴുത്തു. ജബ്ബാറും ഹംസയും ശരിക്കും വിശദമായി കാര്യങ്ങൾ പറഞ്ഞു. നമ്മുടെ കൂട്ടായ്മയെ കുറിച്ച് അബു ഫോണിലൂടെ സൂചന തന്നിരുന്നു എന്ന് ജബ്ബാർ പറഞ്ഞു. സൈദാലി ടി.പി തൂവലിലേക്ക് ജോലി സംബന്ധമായി പോയതിനാൽ വീണ്ടും എല്ലാവരേയും കണ്ട് ഇവിടേക്ക് തന്നെ മടങ്ങി വരാം എന്ന് പറഞ്ഞ് അടുത്ത സ്വീകരണ സ്ഥലം ലക്ഷ്യമാക്കി നീങ്ങി.
മൊട്ടം കുന്നിൽ വെച്ച് നടന്നത്രയൊന്നും വിശദീകരണത്തിന്റെ ആവശ്യം വന്നില്ല മറ്റു സ്ഥലങ്ങളിൽ എന്നതിനാൽ എല്ലാവരേയും പെട്ടന്ന് കണ്ട് അബ്ബാസിന്റെ അടുത്തെത്തി. സൈദ് കല്ല് വെട്ടിക്കുഴി, നാസർ കല്ല് വെട്ടിക്കുഴി, അബ്ദു [അളിയാക്ക] എന്നിവരെ അവരുടെ താമസ സ്ഥലത്തും, മൊയ്തീൻ കുട്ടി പറമ്പാടൻ, മുസ്ഥഫ കല്ല് വെട്ടികുഴി എന്നിവരെ അവരുടേ സ്ഥലത്തും, യഅകൂബ് ടി.പിയെ അവന്റെ ജോലിസ്ഥലത്തും വെച്ച് കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് അബ്ബാസ് നരിക്കുന്നന്റെ റൂമിൽ റഹീം ചക്കാലക്കുന്നനേയും അബ്ബാസിനേയും കണ്ട് അടിപൊളി പാൽ ചായയും കുടിച്ച് അല്പനേരം ഇരുന്നു. ഏവരുടേയും പൂർണ്ണ സഹകരണം നേടിയെടുത്ത് പ്രചരണ വാഹനം വീണ്ടും സൈദാലിയെ തേടി മൊട്ടംകുന്ന് തിരിഞ്ഞ് കുളപ്പറമ്പ് റോഡിലേക്ക് കേറി. അവിടെ എത്തി വണ്ടി ഓഫ് ചെയ്ത് ഞാൻ വണ്ടിയൊക്കെ ലോക്ക് ചെയ്ത് ഇറങ്ങിയപ്പോഴേക്കും അബുവും റഫീഖും പരക്കം പായുന്നതാണ് കണ്ടത്. നെഞ്ചിൽ ഒരു കാളൽ.. വല്ല പാമ്പിനേയും കണ്ട് പേടിച്ചോടുകയാണോ എന്ന് തോന്നി ഞാനും ഒന്ന് ചാടിയോ എന്ന് സംശയം. പിന്നെയല്ലേ അറിഞ്ഞത്, സുലഭമായി തൂങ്ങിക്കിടക്കുന്ന ഈത്തപ്പഴക്കുലകളിലേക്ക് കയ്യെത്തിക്കാൻ കോഗ്രസ്സുകാരനും കമ്മ്യൂണിസ്റ്റുകാരനുമായ അബുവും റഫീകും പാർട്ടി മറന്ന് ഒരു 'കോണി'ക്കായി പരക്കം പായുകയാണെന്ന്...........
അലക്ഷ്യമായിക്കിടക്കുന്ന ഈത്തപനകളിൽ മനോഹരമായി കുലച്ച് നിൽക്കുന്ന മഞ്ഞക്കുരുകൾ കണ്ടാൽ ഒന്ന് തൊട്ട്നോക്കാതെ, ഒന്ന് നുണഞ്ഞിറക്കാതെ എങ്ങനാ തിരിഞ്ഞ് നടക്കാ... അവിടേ പാർട്ടി മറന്നില്ലങ്കിലേ അത്ഭുതമുള്ളൂ.. ഈത്തപ്പഴക്കുലയിൽ തൊട്ടും തലോടിയും തൂങ്ങിയും ചാടിയും ഒക്കെ മുഖത്ത് ഒരുപാട് ഭാവാഭിനയത്തിന്റെ പുതിയ രൂപങ്ങൾ സൃഷ്ടിച്ച് ഫോട്ടോ സെഷനൊക്കെ കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് കേറി. മുന്നിൽ നിരത്തിയ ഓറഞ്ചും, പഴങ്ങളും സുർക്കയിലിട്ട മുളകും കൂട്ടി അകത്താക്കി. സൈദാലി ടി.പിയുടെ വിശദമായ ഉപദേശ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞ് തന്നു. പൂർണ്ണമായ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്ത് വണ്ടിയുടെ ഡിക്ക് നിറയേ ഈത്തപ്പഴവും നിറച്ച് തന്ന് കൈവീശി ഞങ്ങളെ യാത്രയാക്കുമ്പോൾ ഒരു വലിയ സംരംഭത്തിന്റെ പാതി വിജയം നേടിയ സംതൃപ്തിയായിരുന്നു മനസ്സ് നിറയേ. ഇനി ബാക്കിയുള്ളത് കാണാതെ മടങ്ങിയ പറമ്പാടൻ അബ്ദുസമദിനെ മാത്രമേ ഉള്ളതിനാൽ നേരെ അങ്ങോട്ട് തിരിച്ചു. അബ്ദു കാക്കൂന് വേണ്ടി മാത്രം ഒരു മല വെട്ടിയൊതുക്കി, അതിലൂടെ ചെരിഞ്ഞും മറിഞ്ഞും നിരന്നും മനോഹരമായി പുളഞ്ഞൊതുക്കിയ പാതയും ഒരു അങ്ങാടിയും ഉണ്ടാക്കിയിരിക്കുന്നു എന്ന് തോന്നിപ്പോയി. അബ്ദു ജോലി ചെയ്യുന്ന ബക്കാലയിൽ ചെന്ന് വിവരങ്ങൾ ധരിപ്പിച്ച് വെള്ളം കുടിച്ച് സന്തോഷത്തോടെ കറുത്ത ചെറിയ കല്ലുകൾ പുറത്ത് വിതറി മനോഹരമായ അലങ്കരിച്ച മലയിറങ്ങി.
വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന നാടിന്റെ രൂപമുള്ള പാതകൾ തൊട്ട് മടങ്ങുമ്പോൾ ഏറ്റെടുത്ത ദൗത്യത്തിന്റെ ശുദ്ധിയും സത്യവും നന്മയും പകർന്ന് കൊടുത്ത സംതൃപ്തിയോടൊപ്പം സന്തോഷം നിറഞ്ഞ ഒരു ദിവസത്തിന്റെ സുഖമുള്ള ഓർമ്മകളായിരുന്നു മനസ്സ് നിറയേ. പക്ഷേ, തെരുവ് വിളക്കുകൾക്കിടയിലൂടെ വിജനമായ പാതയിൽ ജിദ്ദ നഗരം ലക്ഷ്യമാക്കി നീങ്ങുമ്പോൾ, പട്ടണങ്ങളിലെ ബഹളങ്ങളില്ലാതെ ശാന്തമായി ജീവിതഭാരങ്ങൾ നെഞ്ചോട് ചേർത്ത്, പലരും കാണാതെ പോവുന്ന യഥാർത്ഥ പ്രവാസത്തിന്റെ പരുക്കനായ മറ്റൊരു മുഖം മനസ്സിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു.
----------------------
സസ്നേഹം
നരിക്കുന്നൻ കാദു
Page 1 of 23








പെരുംജീരകം പന്നി പന...
SCE-Saudi Council of...
Pls tell me status of my applicati no...
SCE-Saudi Council of...
My application no is 142358 , pls tel...
മുസ്ലിം സംഘടനകളുടെ ഐ...
ഈ കരാര്‍ ഞാന്‍ വളരെ അധികം ഇഷ്ട്ടപെടുന...
പ്രവാസി ക്ഷേമനിധി അം...
while we are starting a buisness you ...
പെരിന്താറ്റിരി കല്ലു...
ആരോഗ്യം നില നിര്‍ത്ത...
very good
ആരോഗ്യം നില നിര്‍ത്ത...
very very good